2010, നവംബർ 17, ബുധനാഴ്‌ച

മരുക്കാലം

ചില വരണ്ട മണല്‍ക്കാറ്റുകള്‍ക്കൊടുവിലാണ്
നീറ്റിപ്പുകയ്ക്കുന്ന,
ഒരു മണല്‍ത്തരിയായി,
നീ കണ്ണിലേയ്ക്കു കടന്നുവന്നത്.

അവിടെയിരുന്നൊരു ഒരു മരുഭൂമിയുടെ
കഥപറഞ്ഞെന്നെ,.
കരയിച്ച് ഒടുക്കമെന്റെ കണ്ണുനീരിലലിഞ്ഞൊ-
ഴുകിപ്പോയതെങ്ങോട്ടാണ്?

ഇനിയും ആഞ്ഞുവീശുന്നൊരു,
കാറ്റിനെക്കാത്തിരിക്കയാവാം,
മരുക്കാട്ടിലെ മണല്‍മഴയുടെ,
കള്ളക്കഥ പറഞ്ഞെന്റെ,
തേങ്ങലില്‍ ഊറിച്ചിരിക്കാന്‍....

നിന്റെ കഥകേട്ടൊടുക്ക-
മെന്റെയുള്ളിരൊരു,
മരൂഭൂമി പിറന്നുവീഴുന്നു.....
അവിടെ മരുക്കാറ്റുവീശി,
മണല്‍ പഴുത്തുഷ്ണം തിളയ്ക്കുന്നു....

ഇനിയും നീ വെറുതേ കാറ്റിലേറി,
വന്നു കണ്ണില്‍ വീഴാതിരിക്കുക.
വീണ്ടും മരുക്കഥകള്‍ പറ‍ഞ്ഞെന്റെയുള്ളില്‍,
വലിയ മരുക്കാലങ്ങള്‍ സൃഷ്ടിക്കാതിരിക്കുക......

കണ്ണടച്ചിരിക്കയാണ്,
മരുക്കാലത്തിനൊടുക്കമൊരു-
മഴക്കാലം വന്ന്,
മരുഭൂമി തളിര്‍ക്കുമെന്നാശിച്ച്........

അന്ന് നീ വരുക,
പതുക്കെ കാറ്റിലൂ-,
ളിയിട്ടെന്റെ കണ്ണില്‍ കടന്ന്,
നീറ്റിപ്പുകച്ചാ പഴയ,
മരുക്കാലത്തെയോര്‍മ്മിച്ച്,
അടഞ്ഞുപോയ കണ്ണില്‍,
അകലെയവിടെപ്പെയ്യുന്ന,
മണല്‍മഴയുടെ,
ചിത്രങ്ങളെഴുതുക......

3 അഭിപ്രായങ്ങൾ:

  1. അന്ന് നീ വരുക,
    പതുക്കെ കാറ്റിലൂ-,
    ളിയിട്ടെന്റെ കണ്ണില്‍ കടന്ന്,
    നീറ്റിപ്പുകച്ചാ പഴയ,
    മരുക്കാലത്തെയോര്‍മ്മിച്ച്,
    അടഞ്ഞുപോയ കണ്ണില്‍,
    അകലെയവിടെപ്പെയ്യുന്ന,
    മണല്‍മഴയുടെ,
    ചിത്രങ്ങളെഴുതുക......

    മറുപടിഇല്ലാതാക്കൂ
  2. പുതുമയുള്ളൊരു കവിത
    നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. അന്ന് നീ വരുക,
    പതുക്കെ കാറ്റിലൂ-,
    ളിയിട്ടെന്റെ കണ്ണില്‍ കടന്ന്,
    നീറ്റിപ്പുകച്ചാ പഴയ,
    മരുക്കാലത്തെയോര്‍മ്മിച്ച്,
    അടഞ്ഞുപോയ കണ്ണില്‍,
    അകലെയവിടെപ്പെയ്യുന്ന,
    മണല്‍മഴയുടെ,
    ചിത്രങ്ങളെഴുതുക....

    നന്നായ് ആസ്വദിച്ചു,
    അടുത്ത കാലത്ത് വായിച്ച കവിതകളിൽ രണ്ടെണ്ണത്തിൽ ഇഷ്ടമായതിൽ ഒന്ന് ഇതു തന്നെ.

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ